Kerala
കാട്ടാക്കട: ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ മനോവിഷമത്തിൽ കാട്ടാക്കടയിൽ യുവാവ് ജീവനൊടുക്കി. കാട്ടാക്കട തൂങ്ങാപറ പോങ് വിളയിൽ പ്രീത കോട്ടേജിൽ പ്രമോദ് (44 )ആണ് വീട്ടിലെ മുറിയിൽ കെട്ടി തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ ഭാര്യ പുറത്തിറങ്ങിയ സമയത്താണ് ആത്മഹത്യ.
കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്തുലക്ഷം രൂപയും ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയും പ്രമോദ് നൽകിയിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും ജോലിയും ഇല്ല, കൊടുത്ത തുകയോ ഇല്ല എന്ന സ്ഥിതിയായി. തുക കൈപ്പറ്റിയ ആൾ നിരന്തരം അവധി പറഞ്ഞു മുന്നോട്ട് പോകുമ്പോൾ വായ്പ തുക അടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയും പ്രമോദ് നേരിട്ടിരുന്നു.
കെഎസ്എഫിയിൽനിന്നും ചിട്ടി കൂടി ഇത് ഈട് നൽകി വായ്പ എടുത്താണ് കാനഡയിൽ ജോലി സ്വപ്നം കണ്ട് തുക നൽകിയത് എന്ന് സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സഹകരണ ബാങ്കിൽ ജോലിക്കായി മറ്റൊരാൾ മൂന്ന് ലക്ഷവും പ്രമോദിൽ നിന്നും വാങ്ങി. ഇത് തട്ടിപ്പാണ് എന്ന് മനസിലായതോടെയാണ് പണം തിരികെ കിട്ടാൻ പ്രമോദ് ഇവരെ പിന്നീട് സമീപിച്ചത്. നാളുകളായി ഇതിന്റെ മനോവിഷമം സഹോദരനെ കാര്യമായി ബാധിച്ചിരുന്നു എന്നും സഹോദരൻ പ്രദീപ് പറഞ്ഞു.
ഭാര്യ അഞ്ചു, മകൾ അനന്യ എന്നിവരുമൊത്ത് കുടുംബ വീട്ടിൽ ആണ് പ്രമോദ് കഴിഞ്ഞിരുന്നത്. പ്രമോദ് കൂലിപ്പണിക്ക് പോയും ഭാര്യ അഞ്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയും ആണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ബാധ്യതകൾ ഏറെ വന്നതോടെ പ്രമോദ് കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കാട്ടാക്കട പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ സംസ്കരിച്ചു. പ്രമോദിന്റെ ആത്മഹത്യ സംബന്ധിച്ച് കടക്കെണിയിലാക്കിയ തൊഴിൽ തട്ടിപ്പ് ഉൾപ്പെടെ സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിനു മൊഴി നൽകി.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവ് മരിച്ചു.
കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റാന്റിന്റെ കമ്പി ദ്രവിച്ച് പോയതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തിയ ഒരാള്‍ പുഴയിലേക്കു ചാടി. ബലിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ആഴമുള്ള ഭാഗത്തേക്കു പോകാതിരിക്കാനായി വേലി കെട്ടി തിരിച്ചിരുന്നു. വേലിക്കെട്ടിനുള്ളില്‍ മാത്രമേ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കു മുങ്ങി കുളിക്കാന്‍ പാടുള്ളു.
എന്നാല്‍, ഒരാള്‍ ഈ വേലിക്കെട്ട് ചാടിക്കടന്നു മുന്നിലേക്കു പോവുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് ഇയാളെ കരയിലേക്കു കയറ്റിയത്. താന്‍ പരിസരപ്രദേശത്തുതന്നെയുള്ള ആളാണെന്നും പുഴ കണ്ടപ്പോള്‍ ചാടിയതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
അതേസമയം, 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഫയര്‍ഫോഴ്സ്, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും കൊച്ചി മെട്രോയും അധികം സമയം സര്‍വീസ് നടത്തുന്നുണ്ട്.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ശിവരാത്രി വിളക്കിനു ശേഷം ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് ഉച്ചവരെ നീളും. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
Kerala
കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് അറസ്റ്റിലായത്.
159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ., പി.ജെ. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
Kerala
കൊച്ചി: എറണാകുളത്ത് യുവാവ് ജ്വല്ലറിക്ക് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. എംജി റോഡിലുള്ള ആലപ്പാട്ട് ജ്വല്ലറിയുടെ മുകളില്‍ നിന്നാണ് 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് താഴേക്ക് ചാടി ജീവനൊടുക്കിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. എറണാകുളം ജോസ് ജംഗഷന് വടക്കുവശത്തുള്ള ആലപ്പാട്ട് ജ്വല്ലറിയിലേക്ക് വന്ന യുവാവ് സൈഡിലൂടെയുള്ള സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മാനസികാസ്വസ്ഥതയുള്ളയാളാണ് ഇയാള്‍ എന്നാണ് പോലീസിന്റെ നിഗമനം.
Kerala
കോഴിക്കോട്: മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത് യുവാവ്.
ഇന്ന് പുലർച്ചെ കോഴിക്കോട് വെളിമണ്ണയിലാണ് സംഭവം.പ്രദേശവാസിയായ അബ്ദുല്‍ റാസിഖ് ആണ് അക്രമം അഴിച്ചുവിട്ടത്.
പുലർച്ചെ ഒന്നോടെ താമരശേരി ചുങ്കത്തുനിന്ന് ഇയാള്‍ പിക്കപ്പ് വാൻ മോഷ്ടിച്ചു. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വാഹനവുമായി വെളിമണ്ണയില്‍ എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.
പിന്നീട് തൊട്ടടുത്ത് ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുന്നതിനിടെ റാസിഖ് ഇവിടെ നിന്നും രക്ഷപ്പെട്ടു.
വാഹനവുമായി ഓമശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍ പിക്കപ്പ് വാനിന്റെ ടയറുകള്‍ നശിച്ചതിനെ തുടര്‍ന്ന് വാഹനം ഇവിടെ ഉപേക്ഷിച്ചു. മറ്റൊരു വാഹനം ഇവിടെ നിന്നും എടുത്താണ് റാസിഖ് രക്ഷപ്പെട്ടത്.
ഈ വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതിക്രമം നടത്തിയത് അബ്ദുല്‍ റാസിഖാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
Kerala
തൃശൂർ: കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി (42) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് നാലിനായിരുന്നു സംഭവം. തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റും സ്കൂബ സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
District News
എണ്ണപ്പാറ: വീട്ടുവരാന്തയിൽ സൂക്ഷിച്ചിരുന്ന നാലു ചാക്ക് അടയ്ക്ക മോഷ്ടിച്ചു കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആനക്കുഴിയിലെ വർഗീസിന്റെ വീട്ടുവരാന്തയിൽ നിന്ന് അടയ്ക്ക ചാക്കുകൾ കടത്താൻ ശ്രമിച്ച മടിക്കൈ വെള്ളച്ചേരി സ്വദേശി മഹേഷിനെയാണ് നാട്ടുകാർ പിടികൂടി അമ്പലത്തറ പോലീസിന് കൈമാറിയത്.
ചൊവ്വാഴ്ച രാത്രി 12.45 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ സ്ഥലത്തെത്തിയ മഹേഷ് വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം വർഗീസിന്റെ വീട്ടിലേക്ക് നടന്നുപോയി അടയ്ക്ക നിറച്ചുവച്ചിരുന്ന ചാക്കുകളോരോന്നായി എടുത്തുകൊണ്ടുവരികയായിരുന്നു. നാലാമത്തെ ചാക്ക് എടുക്കുന്ന സമയത്ത് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ലൈറ്റിട്ടു നോക്കിയപ്പോൾ വരാന്തയിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക ചാക്കുകൾ കാണാനില്ലെന്ന് മനസിലായി.
പെട്ടെന്നുതന്നെ വിവരം അയൽക്കാരെയും ഏതാനും നാട്ടുകാരെയും ഫോൺ ചെയ്ത് അറിയിച്ചു. ഇതിനിടയിൽ റോഡരികിൽ സ്കൂട്ടറും അടയ്ക്ക ചാക്കുകളുമായി നിൽക്കുകയായിരുന്ന മഹേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യംചെയ്തു. ഇതിനു പിന്നാലെ വർഗീസിന്റെ വീട്ടുകാർ സ്ഥലത്തെത്തി അടയ്ക്ക ചാക്കുകൾ തങ്ങളുടെ വീട്ടിൽനിന്ന് മോഷണം പോയവ തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തൊണ്ടിമുതലായ അടയ്ക്ക ചാക്കുകളും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കോടതിയിൽ നിന്നുള്ള സ്ഥിരീകരണത്തിനു ശേഷം ഉടമയ്ക്ക് തിരികെ നൽകും. വർഗീസിന്റെ വരാന്തയിൽ അടയ്ക്ക ചാക്കുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന കാര്യം നേരത്തേ കണ്ടു മനസിലാക്കിയാണ് യുവാവ് രാത്രിയിൽ സ്കൂട്ടറുമായി എത്തിയതെന്നു കരുതുന്നു.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണ് അശ്വിൻ രാജ്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന് അല്പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജിന്റെയും(റിട്ട. അധ്യാപകന്, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്നട) മകനാണ്. സഹോദരന് അഭയ് ബി. രാജ്.
Kerala
വയനാട്: കാറിനുള്ളിൽ തീപടർന്ന് യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കണ്ണൂർ ഇരിട്ടി കിളിയന്തറ വള്ളിത്തോട് മലയന്റപറമ്പത്ത് എം.പി. സജീറാ(45)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച രാത്രി എരുമത്തെരുവിലെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനുമുന്നിൽവച്ചാണ് കാറിനകത്തിരുന്ന് സജീർ തീകൊളുത്തിയത്.
കൂടെ ഭാര്യ നജ്മുന്നിസയും മൂന്നുമക്കളുമുണ്ടായിരുന്നു. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി.
മരിച്ചതിനുപിന്നാലെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ള സജീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മാനന്തവാടിയിലെ ഒരു ബിസിനസുകാരന്റെയും കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശിയുടെയും പേര് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെപേരിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
മാനന്തവാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനുശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടംചെയ്തു. വൈകീട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർഷങ്ങായി കർണാടക കുട്ടയിൽ വ്യാപാരംനടത്തുന്ന സജീർ കുടുംബസേമേതം കുട്ടയിൽത്തന്നെയാണ് താമസം. നിബ്രാൻ, നിസാൻ, ആയിഷ എന്നിവർ മക്കളാണ്.
Kerala
തിരുവനന്തപുരം: ഫ്ലോർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി അപകടം. വട്ടിയൂർക്കാവിൽ ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം.
സ്വദേശി ബിനു ലാൽ (29) ആണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിലേക്ക് അബദ്ധത്തിൽ കൈ കുടുങ്ങിയതോടെ നിലവിളിച്ച ബിനുലാലിനെ ഒപ്പം ജോലി ചെയ്തിരുന്നവർ മെഷീൻ ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈ മെഷീനിലുള്ളിലേക്ക് കുടുങ്ങിയിരുന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് യുവാവിന്റെ കൈ പുറത്തെടുക്കാനായത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്റെ എല്ലിന് പൊട്ടലുണ്ട്.
Kerala
കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജ് (18) ആണ് മരിച്ചത്.
ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോടു ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
കോഴിക്കോട്: ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.
കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
ആലപ്പുഴ: പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല.
ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽനിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി.
പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജിഎസ് ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരുകയായിരുന്നു. ഭാര്യ: വിന്ദ്യ. മകൾ: ധ്വനി.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
District News
കോട്ടയം: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും സംസ്കാരം നടത്തി. വെട്ടത്തുകവല പനംതാനത്ത് നന്ദകുമാര്‍ (22), വാരിശേരി മര്യാത്തുരുത്ത് കൈതാരം ആസിയ തസ്മി (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല് ഹോട്ടലിലെ 202ാം നമ്പര്‍ മുറിയിലാണ് ഇരുവരെയും ഒരു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്.
വെള്ളിയാഴ്ച ഇരുവരെയും മുറിയില്‍നിന്നു പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കോട്ടയം: യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാരിശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്.
ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
തൃശൂർ: കുറ്റൂർ നെയ്തലക്കാവ് പൂരത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്നു കോടതി. ശിക്ഷാവിധി നാളെ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കമനീഷ് പുറപ്പെടുവിക്കും.
കുറ്റൂർ സ്വദേശി രഞ്ജിത്ത് എന്ന അരുണിനെ കൊലപ്പെടുത്തിയ കേസിലാണു കാവുങ്ങൽ അക്രൂ എന്ന വിപിൻ, പെരിങ്ങാട് വീട്ടിൽ മുജു എന്ന സുമേഷ് എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം.
മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ രഞ്ജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു കോടതി കണ്ടെത്തി. വിയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ രാജുവാണു കുറ്റപത്രം സമർപ്പിച്ചത്.
Kerala
തൊടുപുഴ: തെങ്ങില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറത്തിന് സമീപം ഒടിയപാറയിലായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കാട്ടുകണ്ടത്തില്‍ വിഷ്ണു (26) ആണ് അപകടത്തില്‍പെട്ടത്.
ഒടിയപാറ സ്വദേശിനി രാജമ്മയുടെ പുരയിടത്തിലെ തെങ്ങിൽ കയറാനാണ് വിഷ്ണു എത്തിയത്. രാവിലെ തേങ്ങായിടീല്‍ കഴിഞ്ഞു തിരികെപോയി. പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന പണം തെങ്ങിന് മുകളില്‍ വച്ചു നഷ്ടപ്പെട്ടു എന്ന സംശയത്തിന് ഉച്ചയോടെ വീണ്ടും തെങ്ങില്‍ കയറുകയായിരുന്നു. മുകളില്‍ എത്തിയ യുവാവ് ബോധരഹിതനാവുകയായിരുന്നു.
വിഷ്ണു തെങ്ങിൽ കുടുങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മറ്റൊരു തൊഴിലാളിയായ മുട്ടുകണ്ടത്തില് സാജു തെങ്ങിന് മുകളില്‍ കയറി. ഇയാളാണ് വിഷ്ണുവിനെ സുരക്ഷിതമായി തെങ്ങിന് മുകളിൽ സംരക്ഷിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാടു നിന്ന് എത്തിയ അഗ്നിരക്ഷാസേന വലിയ ഗോവണി ഉപയോഗിച്ച് സാഹസികമായി വിഷ്ണുവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു.
വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
വയനാട്: കൽപ്പറ്റയിൽ 16 വയസുകാരനെ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിലായത്.
വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനെ കാരനെ ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുഖത്തും തലയ്ക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. പിന്നാലെയാണ് തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് എടുത്തത്.
International
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 37 കാരനായ യുഎസ് പൗരൻ മരിച്ചു. കുടിയേറ്റ പരിശോധനക്കെതിരെ പ്രതിഷേധിച്ച യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നഗരത്തിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു.
കൊല്ലപ്പെട്ട യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഒരു മാസത്തിനിടെ സമാനമായ രീതിയിലുള്ള രണ്ടാമത്തെ മരണമാണിത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനായാണ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചത്.
ആയുധ ധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാ സേന വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്.
വെടിവെപ്പിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയശേഷമാണ് യുവാവിന്റെ ശരീരത്തിലേക്ക് പലതവണ വെടിവെച്ചതെന്നാണ് ആരോപണം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ എന്തിനാണ് വെടിവെച്ച് കൊല്ലുന്നതെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച വെനസ്വേല സ്വദേശിയായ യുവാവാണ് സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Kerala
പത്തനംതിട്ട: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. പന്തളം സ്വദേശി രാഹുൽ ഭവനിൽ രാഘവന്റെ മകൻ രാഹുൽ(33) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ അച്ചൻകോവിൽ ആറ്റിൽ മങ്ങാരം ഗവ. എൽ.പി സ്കൂളിലെ സമീപം മംഗലപ്പള്ളി കടവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് സരസ്വതി, സഹോദരൻ ബിനു.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതായി പരാതി. വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ(37) ആണ് മരിച്ചത്.
ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചുവെന്നാണ് പരാതി. ഗുരുതരാവസ്ഥയിൽ എത്തിച്ച ബിസ്മീറിന് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നും സിപിആറും ഓക്സിജനും നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിച്ചു.
സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. സംഭവത്തിൽ കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ചന്തവിള ആമ്പല്ലൂരിൽ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പ്രിൻസിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.
District News
പട്ടാന്പി: പുലാമന്തോൾ സംസ്ഥാന പാതയിൽ ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര വാൽപള്ളിയാലിൽ മുഹമ്മദ് റാഫിയാണ് (33) മരിച്ചത്. തിരുവനന്തപുരത്തുനിന്നു മാനന്തവാടിയിലേക്ക് പോകുന്ന പ്രീമിയം കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കൊപ്പം മുളയങ്കാവ് റോഡിലെ മത്സ്യ മാർക്കറ്റിൽ ജീവനക്കാരനാണ് മുഹമ്മദ് റാഫി. ഭാര്യ: ഷെരീഫ. മക്കൾ: ഹിബ, ദിയ. പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: മൈമൂന. സഹോദരങ്ങൾ. ഷാഫി, ഫാസിൽ, ഹാരിസ്. കബറടക്കം ഇന്നുച്ചയ്ക്ക് ചക്കുറ്റി ജുമാമസ്ജിദിൽ.
Kerala
മലപ്പുറം: അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാൻ (20) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബർ ക്രൈം പോലീസാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്.
ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
National
ലക്നോ: യുപിയിലെ കുശിനഗറിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തര്യ സുജൻ സ്വദേശിയായ അരുൺ ശർമ (22), വിഷുൻപുരയിലെ ദളിത് സമുദായത്തിൽ നിന്നുള്ള നേഹ (20) എന്നിവരാണ് മരിച്ചത്. നേഹയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അരുൺ ജീവനൊടുക്കുകയായിരുന്നു.
രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിട്ടും 2025 നവംബറിൽ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം ചെയ്തു. പിന്നീട് അരുണിന്റെ കുടുംബം നേഹയെ സ്വീകരിച്ചു.
അയൽവാസികൾ പറയുന്നതനുസരിച്ച്, സംഭവദിവസം അരുണും നേഹയും തമ്മിൽ തർക്കമുണ്ടായിരുന്നു. അസ്വസ്ഥയായ നേഹ മുറിയിലേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് അരുൺ അരിവാളെടുത്ത് നേഹയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
National
നോയിഡ: ഗ്രെയ്റ്റർ നോയിഡയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മുങ്ങിത്താഴ്ന്ന യുവ ടെക്കിയെ രക്ഷിക്കാതെ പോലീസും ഫയർഫോഴ്സും കാഴ്ചക്കാരായി നിന്നു. കാറിനു മുകളിൽനിന്ന് മണിക്കൂറുകളോളം രക്ഷക്കായി അപേക്ഷിച്ച യുവാവ് മരണത്തിലേക്കു മുങ്ങിത്താഴ്ന്നത് തീരാവേദനയായി.
ഗ്രെയ്റ്റർ നോയിഡയിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഇരുപത്തിയേഴുകാരനായ സോഫ്റ്റ്വേർ എൻജിനിയർ യുവരാജ് മേത്തയാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ യുവരാജിന്റെ പിതാവ് രാജ്കുമാർ മേത്തയും സംഭവസ്ഥലത്തുണ്ടായിരുന്നു. പിതാവിന്റെ കൺമുന്നിലാണു മകൻ മരണത്തിലേക്ക് ആഴ്ന്നുപോയത്.
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നിയന്ത്രണംവിട്ട് സുരക്ഷാമതിൽ തകർത്ത് കാർ 30 അടി താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു. പോലീസും അഗ്നിശമന സേനയും എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്ന് നാലര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവരാജിനെ ഓടയിൽനിന്നു പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സെക്ടർ-150 ടാറ്റ യുറേക്ക പാർക്ക് സൊസൈറ്റിയിൽ താമസിക്കുന്ന യുവരാജ് ഗുരുഗ്രാമിലെ ഓഫീസിൽനിന്നു വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. മൂടൽമഞ്ഞ് മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമായത്.
കാറിൽനിന്ന് പുറത്തിറങ്ങിയ യുവരാജ് അപകടത്തെക്കുറിച്ച് ഫോണിലൂടെ പിതാവ് രാജ്കുമാറിനെ അറിയിച്ചു. രാജ്കുമാർ ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടും ശൈത്യവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുവരാജ് കാറിന് മുകളിൽനിന്നുകൊണ്ട് ടോർച്ച് ഓൺ ചെയ്ത് സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു. അപകടസാധ്യത കണക്കിലെടുത്ത്, ബേസ്മെന്റിനുള്ളിലെ ഓടയിലേക്ക് ഇറങ്ങാൻ പോലീസും ഫയർഫോഴ്സും തയാറായില്ല.
ഈ സമയം മകനെ രക്ഷിക്കാൻ രാജ്കുമാർ പോലീസിനോടും ഫയർഫോഴ്സിനോടും ആവർത്തിച്ച് അപേക്ഷിക്കുന്നുണ്ടായിരുന്നു. പുലർച്ചെ 1.45 ഓടെ, യുവരാജും കാറും പൂർണമായും വെള്ളത്തിൽ മുങ്ങി. എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തിയെങ്കിലും ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ രക്ഷാപ്രവർത്തനം വിജയിച്ചില്ല. പിന്നീട് ഒന്നര മണിക്കൂറോളം വൈകിയെത്തിയ എൻഡിആർഎഫ് സംഘമാണ് യുവരാജിനെ പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രക്ഷാപ്രവർത്തനം വൈകിയതായി യുവരാജിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
District News
ചെറുതോണി: പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി കല്ലംമാക്കൽ നോബിൾ തോമസാണ് ( 38) മരിച്ചത്.
സ്വന്തം ഏലത്തോട്ടത്തിലെ പടുതാക്കുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ പറമ്പിലേക്കു പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെവന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഇടുക്കി ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
15 അടിയോളം ആഴമുണ്ട് പടുതാക്കുളത്തിന്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം പിന്നീട് സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുബി .മക്കൾ: അയോണ, ദിയ
Kerala
പാലക്കാട്: പട്ടാമ്പിയില്‍ മേയാന്‍ വിട്ട പോത്തിനെ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ്(22) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ചന്തയിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് റഹ്നാസ് പിടിയിലായത്.
റഹ്നാസ് പോത്തിനെ കൊണ്ടുപോകുന്നത് കണ്ട് തിരിച്ചറിഞ്ഞ ഉടമ പോത്തിനെ തിരിച്ചറിയുകയും പിന്നാലെ ഓള് കേരള കാറ്റില്‍ മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനെ വിവരമറിയിക്കുകയുമായിരുന്നു. അങ്ങനെ ചന്തയിലെ പോത്തിന്റെ വില്‍പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
കൊല്ലം: കൂട്ടുകാരനൊപ്പം കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്.
അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെട്ടു.
ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: പൊന്നാനിയിൽ വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിൽ. പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീം (30) ആണ് കഞ്ചാവ് ചെടികളുമായി പിടിയിലായത്.
വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടിയിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. 25 കഞ്ചാവ് തൈകളാണ് പിടിച്ചെടുത്തത്.
എസ്ഐ ആന്റോയുടെ നേതൃത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്.
Kerala
കൊച്ചി: തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്.
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടമുണ്ടായത്.
കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Kerala
തിരുവനന്തപുരം: ആനയറയിൽ 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആനയറ സ്വദേശി ആകാശ് കൃഷ്ണൻ (25) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായി ആകാശിനെ പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
National
ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് യുവാവിനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി. ഇവർ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തെയും തർക്കങ്ങളും പൊലീസ് കേസും നിലനിന്നിരുന്നു.
ജനുവരി രണ്ടിന് ഇരുവരും കണ്ടുമുട്ടിയപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ കാണുകയും ഇടപെടുകയുമായിരുന്നു. ബഹളത്തിനിടെ ഒത്തുകൂടിയ ആൾക്കൂട്ടം യുവാവിന്റെ കാർ അടിച്ചുതകർത്തു. പിന്നീട് ഇയാളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കൈകൾ കെട്ടിയിട്ട ശേഷം തെരുവിലൂടെ നടത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. പരസ്യമായി അപമാനിച്ചതിനും മർദ്ദിച്ചതിനുമെതിരെ യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
District News
ബാലുശേരി: ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബാലുശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കളക്ഷൻ ഏജന്റായ പരപ്പിൽ വരിക്കാൻ കണ്ടി രമേശനാണ് പരിക്കേറ്റത്.
താമരശേരി ഭാഗത്തുനിന്ന് കൊയിലാണ്ടിലേക്ക് പോകുന്ന പ്രൈവറ്റ് ബസാണ് ബൈക്കിൽ ഇടിച്ചത്.
ബസ് സ്റ്റാൻഡിലേക്ക് കയറുന്പോഴായിരുന്നു അപകടം. സംഭവം നടന്ന ഉടനെ ബസ് ഓഫാക്കാതെ ഡ്രൈവർ ഇറങ്ങി ഓടി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് രമേശനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ബസുകളുടെ മരണപ്പാച്ചിലിനു എതിരേ നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായും പരാതിയുണ്ട്.
District News
പയ്യോളി: നഷ്ടപ്പെട്ട സ്വർണം തിരികെ നൽകി യുവാവ് മാതൃകയായി.തിക്കോടി കോടിക്കലിലെ പി.വി. ജലീലിന്റെ കൈയിൽ നിന്നാണ് സ്വർണം കളഞ്ഞുപോയത്.
നേരത്തെ പണയം വച്ച സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് തിരികെയെടുത്ത ശേഷം കാത്തലിക് സിറിയൻ ബാങ്കിന്റെ എടിഎമ്മിൽ പണം എടുക്കാൻ വരുന്നതിനിടെയാണ് സ്വർണം കവറിൽ നിന്നും നഷ്ടപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധമായ വിവരം പങ്കുവച്ചു.
ഇക്കാര്യങ്ങളൊന്നും അറിയാതെ തിക്കോടിയിലെ എടിഎമ്മിൽ നിന്ന് കഴിഞ്ഞദിവസം മറന്നുവച്ച എടിഎം കാർഡ് എടുക്കാൻ വന്നപ്പോഴാണ് പുതുപ്പണം സ്വദേശി സ്മിറോഷിന് അര പവൻ സ്വർണം ലഭിക്കുന്നത്. ഉടൻ തന്നെ എടിഎമ്മിനകത്ത് ഒരു വെള്ള പേപ്പറിൽ സ്വർണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നു എന്ന വിവരം ഒട്ടിച്ച ശേഷം സ്മിറോഷ് സ്വർണം പയ്യോളി പോലീസിന് കൈമാറുകയായിരുന്നു.
ഈ ഒട്ടിച്ച പേപ്പറിലെ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്നാണ് ഉടമ പോലീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് പയ്യോളി സ്റ്റേഷനിൽ വച്ച് സ്മിറോഷ് ജലീലിന് സ്വർണം കൈമാറി.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ സ്വദേശി അക്ബർഷാ(40 ) ആണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് കടത്താനുപയോഗിച്ച ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി. ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
District News
മാള: സ്വന്തം ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വന്ന് വെള്ളത്തിൽ വീണ യുവാവ് മരിച്ചു.
പൊയ്യ ചെന്തുരുത്തിക്കാരൻ ബാലൻ മകൻ ലൈജു(39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പൊയ്യയിലെ ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം വരികയും വെള്ളത്തിൽ വീഴുകയുമായിരുന്നു. ലൈജുവിന് മുമ്പ് അപസ്മാരം ഉള്ള ആളാണ്.
District News
ഗൂഡല്ലൂർ: ഗൂഡല്ലൂരിനടുത്ത ശ്രീമധുര പഞ്ചായത്തിലെ വടക്കൻ ഫീൽഡിൽ താമസിച്ചിരുന്ന കുട്ടൻ എന്ന കുട്ടികൃഷ്ണൻ (48) നെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്.
ഇന്നലെ ഉച്ചവരെ ആരും വീട്ടിൽ കയറിയിട്ടില്ലെന്നാണ് പറയുന്നത്. ബന്ധുക്കളിൽ ഒരാൾ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. വീട്ടിൽ പോയപ്പോൾ കൃഷ്ണനെ കൈയിൽ തോക്കുമായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവർ ഉടൻ തന്നെ അയൽക്കാരെയും ഗൂഡല്ലൂർ പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ്, എസ്ഐ കവിയരസൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം കുടുംബ തർക്കമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നും കൃഷ്ണന് നാടൻ തോക്ക് ലഭിച്ചതെങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ കളത്തിവീട് ജിഷ്ണുവിനെയാണ് (27) മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരോട് പറഞ്ഞു എന്ന വിരോധത്തിൽ 68 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ജിഷ്ണു അറസ്റ്റിലായത്. കഴിഞ്ഞ 29-ന് രാത്രി 10 മണിയോടെ മാരാരിക്കുളം കാരിക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ഗംഗാ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായത്. വയോധികനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിന്തുടരുകയും 30-ാം തീയതി അമ്പലപ്പുഴയിൽ വെച്ച് പിടികൂടുകയുമായിരുന്നു.
ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിന് താഴെ ആഴത്തിലുള്ള രണ്ട് മുറിവുകളും വലത് തോളിന് മുകളിൽ ഒരു മുറിവും കൈവിരലുകൾക്ക് പരിക്കുമുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.
പിടിയിലായ ജിഷ്ണു മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൊല്ലം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ നിലവിൽ വാറണ്ട് നിലവിലുണ്ട്.
District News
മല്ലപ്പള്ളി: മൂശാരിക്കവല മേലേക്കുറ്റ് പരേതനായ റോയി സ്കറിയുടെ മകൻ മെൽവിൻ റോയി മാമ്മൻ (27) ആണ് വീടുകയറി ആക്രമിച്ചത്. വടിവാൾ ഉപയോഗിച്ചുള്ള വെട്ട് തടഞ്ഞപ്പോൾ കൈവിരൽ അറ്റുപോയി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി.
മാതാവിനും സഹായിയായ യുവതിക്കും മർദ്ദനമേറ്റതായി പറയുന്നു. സംഘത്തിൽ 12 ഓളം പേർ ഉണ്ടായിരുന്നതായി വീട്ടുകാർ പോലീസിൽ മൊഴി നൽകി. പ്രതികളെക്കുറിച്ചുള്ള സൂചനകളും ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്. കീഴ്വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഹൈദരാബാദ്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ. സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
തൊഴിൽരഹിതനായ രവീന്ദർ മുന്‍പ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. മരിക്കുന്നതിന് മുന്‍പ് രവീന്ദർ സെൽഫി വീഡിയോ റിക്കാർഡ് ചെയ്തതിരുന്നു. സെൽഫിയെടുത്ത മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.
National
തിരുവനന്തപുരം: കാട്ടാക്കടയിൽ എയർഗണ്ണിൽ നിന്നു യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു വെടിയേറ്റത്.
ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരിക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) ആണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിന് ശേഷമായിരുന്നു ശസ്ത്രക്രിയ.
നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണ് കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു.സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റ് കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭത്തെ തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
District News
വിതുര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി പേഴുംമൂട് റസിയ മൻസിലിൽ സുലൈമാൻ–റജില ദമ്പതികളുടെ മകൻ എസ്.ഷുഹൈബ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു വരവേ പൊന്മുടി സംസ്ഥാന ഹൈവേയിലെ തൊളിക്കോട് പുളിമൂട് ജംക്ഷനിൽ ആയിരുന്നു അപകടം.
വിതുരയിൽ നിന്നും തൊളിക്കോട് ഭാഗത്തേക്ക് വരവേ എതിരെ വന്ന ബൈക്ക് ഷുഹൈബ് ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വർക്ഷോപ്പിലെ ജീവനക്കാരനായ ഷുഹൈബ്. സഹോദരങ്ങള്‍: റസിയ, സുഹൈൽ.